പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു.
അഡ്മിൻ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്‌ത് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജ. ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിനാണ് നോമിനേഷൻ. തിമിഴിശൈയുടെ ഭര്‍ത്താവും ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയിലെ നെഫ്രോളജി വിഭാഗം തലവനുമായ ഡോക്ടർ പി സൗന്ദര്‍രാജനും മോദിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. 2019ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്.
നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2019 ജനുവരി 31 ആണ്. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുക. സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിർദേശിക്കാവുന്നതാണെന്നു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു .