സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമാണുള്ളത്: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിൽ പാർട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയും അതിനുള്ള പരിഹാര നടപടികളും സിപിഎം സംസ്ഥാന നേതൃയോഗം വിശദമായി ചർച്ച ചെയ്തതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . പരാജയത്തെ ശരിയായ ദിശാബോധത്തോടെ വിലയിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിച്ചാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ലീഡുണ്ട്. മികച്ച രാഷ്ട്രീയ പ്രചാരണവും സംഘടനാപരമായ മികവും ഉറപ്പാക്കിയാൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ സാധിക്കും. സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമാണുള്ളത്. അതിനാൽ തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താൻ എൽഡിഎഫിന് സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്രചാരണങ്ങൾ നടത്തിയാണ് യുഡിഎഫും ബിജെപിയും വോട്ട് നേടിയതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ പ്രതിപക്ഷം വർഗീയ പ്രചാരണത്തിലൂടെ വോട്ട് പിടിക്കാൻ ശ്രമിച്ചു. സംസ്ഥാനത്താകെ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കൈമാറ്റം നടന്നതായും അദ്ദേഹം പറഞ്ഞു.