കലയുടെ മാമാങ്കത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി

ഭാഷയുടെയും സംസ്കാരത്തിന്‍റെയും പലമയുടെ കാസർകോടൻ മണ്ണിൽ സ്കൂൾ കലോത്സവത്തിന് കൊടിയേറി. നാല് പകലിരവുകളിൽ ഇനി പടരുന്നത് കലയുടെ പരിമളം. കലയും കലാകാരനും കാഴ്ചക്കാരനും ഒന്നാകുന്ന സുന്ദര മുഹൂർത്തം. തെക്കേയറ്റത്തെ തിരുവനന്തപുരം മുതൽ കലാകൗമാരം ഒഴുകിയെത്തിയ കാസർകോടൻ മണ്ണിൽ വിരിയുന്നത് അറുപതാമത് സ്കൂൾ കലോത്സവം.
 
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. പ്രധാന വേദിയായ ഐങ്ങോത്തെ  മഹാകവി പി കുഞ്ഞിരാമൻ നായർ വേദിയിൽ  സ്വാഗത ഗാനത്തോടെ ഉദ്‌ഘാടനച്ചടങ്ങുകൾ തുടങ്ങി. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.  മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തും.നടൻ ജയസൂര്യ,  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , രാജ്‌മോൻ ഉണ്ണിത്താൻ എം പിഎന്നിവർ പങ്കെടുക്കുന്നു.
 
60 അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിനൊപ്പം  വിദ്യാർഥികൾ നൃത്തച്ചുവട്‌ വച്ചു . പ്രശസ്‌ത സംഗീതജ്ഞൻ  കാഞ്ഞങ്ങാട്‌ രാമചന്ദ്രനാണ്‌ സ്വാഗതഗാനം ഒരുക്കിയത്‌. വടക്കിന്റെ കലാരൂപമായ മംഗലം കളി, പൂരക്കളി, പുള്ളുവൻ പാട്ട്‌ എന്നിവയൊക്കെ സമന്വയിപ്പിച്ച ഗാനത്തിന്റെ രചയിതാവ്‌  മഹാകവി കുട്ടമത്തിന്റെ ചെറുമകനും അധ്യാപകനുമായ മണികണ്‌ഠദാസാണ്‌.   ശാസ്‌ത്രീയ നൃത്തങ്ങളും തിരുവാതിര, ഒപ്പന, കഥകളി എന്നിവയൊക്കെ ചേർന്ന സ്വാഗത നൃത്തം വേറിട്ട അനുഭവമായി.
 
സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും.
 
കലയുടെ പുതുവസന്തം എഴുതിച്ചേർക്കുന്ന കൗമാരം ഇനി 28 വേദികളിൽ പുതിയ ചരിത്രമെഴുതും. 12000ത്തോളം പ്രതിഭകളാണ് കലയുടെ പുതിയ കേരള സൃഷ്ടിക്ക് ഭാഷ സംസ്കാര വൈജാത്യത്തിെൻറ ഭൂമികയിൽ ഒത്തുചേരുന്നത്. 239 ഇനങ്ങളിലായാണ് മത്സരം. അപ്പീൽ വഴി ഇതുവരെ 280 ഇനങ്ങൾ എത്തിയിട്ടുണ്ട്. ഒരിനത്തിന് മൂന്ന് വിധികർത്താക്കൾ വീതം 717 വിധികർത്താക്കളാണുള്ളത്.
 
വിധിനിർണയത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയപാതയോരത്ത് ഐങ്ങോത്താണ് പ്രധാന വേദി

28-Nov-2019