ഇന്ത്യയിൽ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതായി പഠനം
അഡ്മിൻ
1990 ന് ശേഷം ഇന്ത്യയില്‍ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതായി പഠനം. പക്ഷെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇതില്‍ പ്രകടമായ വ്യത്യാസമുണ്ട്. ലോകമാകെയുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്.
പ്രധാനമായും 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍, 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, 77.3 വയസ്സ്.
അതേസമയം ഉത്തര്‍പ്രദേശില്‍ ഇത് ദേശീയ നിരക്കിനേക്കാള്‍ താഴ്ന്ന് 66.9 വയസ്സുമാണെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ കാലവും ജീവിക്കുന്നുണ്ടെങ്കില്‍ അത് രോഗങ്ങളും അവശതകളും പേറിയാണെന്ന് പറയുന്നു ഈ പഠനത്തില്‍ പങ്കെടുത്ത ഗവേഷകരില്‍ ഒരാളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ശ്രീനിവാസ് ഗോലി.