പ്രധാനമന്ത്രി കാണിക്കുന്നത് മത ഭ്രാന്തെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാധാരണ ആർഎസ്എസ് നിലവാരത്തിലേക്ക് മോദി മാറിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി പച്ചയായ വർഗീയതയാണ് പറയുന്നത്. വർഗീയ കലാപത്തിനുള്ള ആഹ്വാനമാണ് മോദിയുടെ പ്രസംഗത്തിലൂടെ നടത്തിയത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഈ ഭ്രാന്ത്‌ കൂടിയത്. തോൽവി ഭയന്നാണ് മോദി വർഗീയത പറയുന്നത്. രാഷ്ട്രീയം വിട്ട് വർഗീയതയിലേക്ക് ബിജെപി മാറി’ എന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞുവെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും എതിര് നിന്നിട്ടും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു.

ഇക്കുറി എൽഡിഎഫ് പുതിയ ചരിത്രം നേടും, ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല. ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും, ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.