യുഎഇയിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് താൽക്കാലിക ശമനമെന്ന് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ പ്രഖ്യാപനം. യുഎഇയിൽ ആകെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി വെള്ളക്കെട്ടും മഴയും ശക്തമായിരുന്നു.

ആളപായം വരെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കടുത്ത നിയന്ത്രണത്തിലായിരുന്നു രാജ്യം. ഇനി ഭയപ്പെടേണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടകരമായ കാലാവസ്ഥ അവസാനിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചു.

രാജ്യത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തിയതായും മഴയുടെയും കാറ്റിന്‍റെയും തീവ്രത കുറഞ്ഞതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കനത്ത മഴയിലും വെള്ലക്കെട്ടിലും ഏറ്റവും കൂടുതൽ നാശനഷ്ടവും ആളപായവും സംഭവിച്ചത് സൗദി അറേബ്യയിലാണ്.

രാജ്യത്ത് അപ്രതീക്ഷിതമായാണെങ്കിലും രൂപപ്പെട്ട വെള്ളക്കെട്ട് അതിശക്തമായിരുന്നു. ഇതിന് പിന്നാലെ ദുബായ് അടക്കമുള്ള രാജ്യങ്ങളും സമാനമായ സാഹചര്യത്തിലേയ്ക്കാണ് കടന്നുപോയത്. അതിശക്തമായ മഴയിൽ രാജ്യത്ത് പൊതു അവധി വരെ പ്രപഖ്യാപിച്ച സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.

കഴിഞ്ഞ ദിവസം മഴയുണ്ടാവുമെന്ന കാലാവസ്ഥാ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ വിപുലമായ പ്രതിരോധ നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടത്. ഇതിനായി കേന്ദ്ര ഓപ്പറേറ്റിങ് റൂമുകളും പ്രത്യേക വര്‍ക്ക് ടീമുകളും പൂര്‍ണ്ണ സജ്ജമായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഴപ്രവചനത്തിന്‍റെ പശ്ചാത്തലത്തില്‍ നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം, നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നിരവധി യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു.