സ്ഥാനാർത്ഥി പ്രഖ്യാപനത്തെക്കുറിച്ച് വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. കോൺഗ്രസിന്റെ സ്ഥിതി പരിതാപകരമാണെന്നും, സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന്റെ വലിയ തകർച്ചയെ സൂചിപ്പിക്കുന്നതാണെന്നും യുഡിഎഫ് വികസന വിരുദ്ധ നിലപാടിലാണെന്നും, ഇന്ന് മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം തന്റെ പ്രസംഗത്തിൽ വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാൽ എന്നിവരെ “മൂന്ന് മുഖ്യമന്ത്രിമാർ” എന്ന് പരിഹസിക്കുകയും ചെയ്തു.

അതേസമയം, താനൂരിലെ വി. അബ്ദുറഹിമാന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് എവിടെ മത്സരിക്കണമെന്ന തീരുമാനമെടുക്കുക അഭ്യർത്ഥകനായ അബ്ദുറഹിമാനാണ്. മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നുമില്ല, അദ്ദേഹം സ്വതന്ത്രനാണ്, എന്നാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ മറുപടി നൽകിയത്.