ഡൊണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെ ഫെഡറൽ കോടതി
അഡ്മിൻ
യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെ ഫെഡറൽ കോടതി. രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്ന് പറഞ്ഞ കോടതി ട്രംപിൻ്റെ നടപടി അധികാര ദുർവിനിയോഗമാണെന്നും നിരീക്ഷിച്ചു.
ട്രംപിൻ്റെ താരിഫ് നയങ്ങൾ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരം എൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഫെഡറൽ കോടതിയുടെ അറിയിപ്പ് പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ ട്രംപ് ഭരണകൂടം കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
താരിഫ് നയങ്ങൾ ഇന്ത്യഅടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്കയിലായിരുന്നു രാജ്യങ്ങൾ കടന്നുപോയത്. താരിഫ് വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിലയിലും വൻ വർധനയാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. മറ്റ് പ്രധാന കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.2% മൂല്യമാണ് ഇടിഞ്ഞത്.