ജനവിരുദ്ധമായ കാര്യങ്ങളിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഒരേനയം: ബൃന്ദ കാരാട്ട്
അഡ്മിൻ
ജനവിരുദ്ധ നയങ്ങളുടെ കാര്യത്തിൽ ഒരേ നയം പിന്തുടരുന്ന കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ജനപക്ഷ വികസനത്തിന്റെ ബദൽ ഉയർത്താൻ ഇടതുപക്ഷത്തിന് കരുത്തേകണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മല സീതാരാമനും അടുത്തിടെ കേരളത്തിലെത്തിയിരുന്നു. രാഹുൽഗാന്ധി കടലിൽ ചാടുകയും ട്രാക്ടറിൽ കയറുകയും ചെയ്തു. യു.പി.എ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നൽകിയത്.കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ശുപാർശ ചെയ്ത ആ റിപ്പോർട്ട് യു.പി.എ സർക്കാർ നടപ്പാക്കിയില്ല. അധികാരത്തിലിരിക്കെ കർഷകർക്കായി ഒന്നും ചെയ്യാതിരുന്നിട്ട് ഇപ്പോൾ ട്രാക്ടറിൽ കയറി സമരം ചെയ്യുന്നതിൽ കാര്യമില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും വിറ്റഴിക്കലും യു.പി.എ സർക്കാരാണ് തുടങ്ങിവച്ചത്. തൊഴിലാളി വിരുദ്ധമായ തൊഴിൽ കോഡ് ആദ്യം പാർലമെന്റിൽ കൊണ്ടുവന്നത് യുപിഎ സർക്കാരായിരുന്നു. പാർലമെന്റിൽ ബി.ജെ.പി അംഗങ്ങൾ പറയുന്നത് ഞങ്ങൾ നടപ്പാക്കുന്നത് മുൻ യുപിഎ സർക്കാരിന്റെ നയങ്ങൾ തന്നെയാണെന്നാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.