മുതിർന്ന കോൺഗ്രസ് നേതാവ് അണിശങ്കർ അയ്യർ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു. പത്ത് വർഷമായി എൽഡിഎഫ് സർക്കാർ മാറിയിട്ടില്ലെന്നും, അത് തടയാനുള്ള ശേഷി പ്രതിപക്ഷത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജീവിയൻ മാർഗമാണ് പിന്തുടരുന്നുവെന്നും, ആ ദർശനം യാഥാർത്ഥ്യമാക്കിയതും കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നുമാണ് അയ്യർ അഭിപ്രായപ്പെട്ടത്.
ചൈനയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന നിലയിൽ കാണുകയും, പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ ഒരു കമ്മീഷനെ ചൈനയിലേക്ക് അയയ്ക്കാമെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിലേക്ക് ചേരുമോയെന്ന ചോദ്യത്തിന് അയ്യർ മറുപടി നൽകി: “മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ട്; സിപിഐഎമ്മിലേക്ക് ക്ഷണിക്കില്ല. ഞാൻ കോൺഗ്രസിൽ ആണെന്നും മറ്റൊരു പാർട്ടിയിലേക്കു പോകാനുള്ള ഉദ്ദേശമില്ലെന്നും.”
മണിശങ്കർ അയ്യർ കെസി വേണുഗോപാലിനും തരൂരിനും നേരെ വിമർശനവും രേഖപ്പെടുത്തി. “മോദിയുടെ സർക്കാരിൽ മന്ത്രിയാകാൻ തരൂർ ശ്രമിക്കുന്നു. തരൂർ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന ഇയാൾ ഇപ്പോൾ മോദിയെ പുകഴ്ത്തുന്നു. കെ സി വേണുഗോപാലിനെ അഭിനവ പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തല പരിശോധിക്കണം” എന്ന് അയ്യർ പറഞ്ഞു.
