തമിഴ്‌നാട്ടിൽ ബി.ജെ.പി സഖ്യം എ.ഐ.ഡി.എം.കെക്ക് തലവേദനയായി മാറുന്നു
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ മോദി വിരുദ്ധ തരംഗം ഭയന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും ചുവരെഴുത്തുകളിലും നരേന്ദ്ര മോദിയുടെ പേര് പോലും ഒഴിവാക്കുന്നു. മോദിയുടെ പേരെഴുതിയ ചുവരെഴുത്തുകളില്‍ നിന്ന് പോലും മോദിയുടെ പേര് കുമ്മായമടിച്ച് മായ്ക്കുകയാണ്. പകരം ജയലളിതയുടെ പേര് ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പോലും ഉപയോഗിക്കുന്നത്.
ശക്തമായ ബി.ജെ.പി വിരുദ്ധ വികാരമുള്ള തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെക്ക് തലവേദനയായിരിക്കുകയാണ്. സി.ഐ.എ വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ച എ.ഐ.ഡി.എം.കെ ഇപ്പോള്‍ , സി.എ.എ നടപ്പാക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രചാരണ റാലികളില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടില്‍ എ.ഐ.ഡി.എം.കെ സഖ്യത്തില്‍ കേവലം ഇരുപത് സീറ്റുകളിലാണ് ബി.ജെ.പി മല്‍സരിക്കുന്നത്.
മോദി പ്രചാരണത്തിനെത്താത്തത് മുമ്പ് തമിഴ്നാട്ടിലെത്തിയ മോദിയ ഗോബാക്ക് മോദി ഹാഷ്ടാഗുകളുമായി തമിഴ്നാട്ടുകാര്‍ നേരിട്ടത് പോലുള്ള തിരിച്ചടികളുണ്ടാവുമെന്ന് ഭയന്നാണ്. സ്മൃതി ഇറാനിയാണ് തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിട്ടുള്ളത്.